Reporter

കൊച്ചി നഗരത്തിലെ ജ്വല്ലറിക്കെട്ടിടത്തിന് മുകളിൽനിന്ന് ചാടി അജ്ഞാതൻ ജീവനൊടുക്കി

കൊച്ചി: നഗരത്തിലെ ജ്വല്ലറി സ്ഥിതി ചെയ്യുന്ന ബഹുനില കെട്ടിടത്തിൽനിന്ന് വീണയാൾ മരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരുന്നതായി എറണാകുളം സെൻട്രൽ പൊലീസ് വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. നഗരത്തിലെ പ്രമുഖ ജ്വല്ലറിക്കെട്ടിടത്തിന് മുകളിൽനിന്ന് വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നാം നിലയിൽ നിന്ന് ചാടിയതാണെന്നാണ് കരുതുന്നത്. ഇദ്ദേഹം തൽക്ഷണം മരിച്ചു. വീണപ്പോൾ ദേഹത്ത് വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. ഇയാൾ ഉടുത്തിരുന്ന മുണ്ട് മൂന്നാം നിലയിൽ കിടപ്പുണ്ടായിരുന്നു. മരിച്ചയാൾക്ക് […]

കൊച്ചി നഗരത്തിലെ ജ്വല്ലറിക്കെട്ടിടത്തിന് മുകളിൽനിന്ന് ചാടി അജ്ഞാതൻ ജീവനൊടുക്കി Read More »

വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പരാതിയുമായി കുടുംബം

തൃശൂർ: ഗുരുവായൂരില്‍ വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പരാതിയുമായി കുടുംബം. ഗുരുവായൂർ ഇരിങ്ങപ്പുറം പുതുവീട്ടിൽ ഷിഹാബിന്റെ ഭാര്യ ജുമൈലയെയാണ് (50) വ്യാഴാഴ്ച പുലർച്ചെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരമാസകലം തീപ്പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയശേഷം മൃതദേഹം സംസ്കരിച്ചു. സംസ്കാരശേഷമാണ് ജുമൈലയുടെ ആത്മഹത്യാക്കുറിപ്പ് ബന്ധുക്കൾക്ക് ലഭിച്ചത്. പലിശക്കാരുടെ ഭീഷണിയെത്തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ഒരു കൊല്ലം മുമ്പ് നാട്ടുകാരിയായ ഒരു സ്ത്രീയില്‍ നിന്നും ജുമൈല അമ്പതിനായിരം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു.

വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പരാതിയുമായി കുടുംബം Read More »

ചൂട് കനക്കുന്നു;തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമം

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ക്കാലം തുടങ്ങുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്ത സാഹചര്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യമുള്ളതിനാല്‍ ഫെബ്രുവരി 12 മുതല്‍ മേയ് 20 വരെ ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മിഷണര്‍ സഫ്‌ന നസറുദീന്‍ ഉത്തരവിട്ടു. ∙ പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7

ചൂട് കനക്കുന്നു;തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമം Read More »

രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസ് ; വീഡിയോ കോൺഫറൻസിങ് വഴി മൊഴിനൽകി അതിജീവിത

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് വീഡിയോ കോൺഫറൻസിങ് വഴി വിദേശത്തുള്ള അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയത്. ഇന്ത്യൻ എംബസിയിൽവെച്ചാണ് വീഡിയോ കോൺഫറൻസിങ് വഴി അതിജീവിത കോടതിക്ക് മുന്നിൽ മൊഴി നൽകിയത്. ഹൈക്കോടതി മാർഗനിർദേശങ്ങൾ അനുസരിച്ചാണ് മജിസ്‌ട്രേറ്റ് കോടതി വീഡിയോ കോൺഫറൻസിങ് വഴി മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. നേരത്തേ അന്വേഷണസംഘവും വീഡിയോ കോൺഫറൻസിങ് വഴി അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കോടതിക്ക് മുന്നിലും അതിജീവിത ഇതേ മൊഴി തന്നെ ആവർത്തിച്ചതായാണ്

രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസ് ; വീഡിയോ കോൺഫറൻസിങ് വഴി മൊഴിനൽകി അതിജീവിത Read More »

മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ അടിപിടി; തലയോട് പൊട്ടി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം (വിഴിഞ്ഞം): നെറ്റിയിൽ പരിക്കേറ്റ് തലയോട് പൊട്ടി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടുകാൽ പുലിയൂർക്കോണം വാർഡിൽ തേരിവിള പുത്തൻവീട്ടിൽ ചുമട്ടുതൊഴിലാളിയായ സി. പ്രമോദ് (38) ആണ് മരിച്ചത്. സുഹ്യത്തുക്കളുമായി മദ്യപിക്കുന്നതിനിടയിൽ ആരോ പട്ടികകൊണ്ട് തന്റെ ഭർത്താവിനെ അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് പ്രമോദിന്റെ ഭാര്യ ആരോപിച്ചു. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ മാസം നാലാംതീയതി രാത്രിയിൽ പ്രമോദ് സുഹ്യത്തുക്കളായ സജീവ്, പ്രശാന്ത്, മഹേഷ് എന്നിവർക്കൊപ്പം പുലിയൂർക്കോണം ഭാഗത്ത് സംഘം ചേർന്നിരുന്ന് മദ്യപിച്ചിരുന്നു. പുലർച്ച 2.30-ഓടെ

മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ അടിപിടി; തലയോട് പൊട്ടി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു Read More »

എളമക്കരയില്‍ ആറു വയസുകാരിയെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവം ;പെൺകുട്ടി നിരന്തര പീഡനത്തിനിരയായെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

കൊച്ചി: എളമക്കരയില്‍ ആറു വയസുകാരിയെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവത്തിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുള്ളത്. പെണ്‍കുട്ടി ഒരു വര്‍ഷത്തോളമായി ലൈംഗികാതിക്രമത്തിന് ഇരയായെന്നും മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പും പീഡനത്തിന് ഇരയായെന്നും റിപ്പോർട്ടിലുണ്ട്. സ്വകാര്യഭാഗങ്ങളിൽ മുറിവുകളുള്ളതായും റിപ്പോർട്ടിലുണ്ട്. സംഭവത്തില്‍ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടിയെ പീഡിപ്പിച്ചതാരെന്ന് കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പിതാവും സംശയനിഴലിലാണ്. മാതാവിന് ഷോപ്പിങ് മാളിൽ ജോലിയുണ്ട്.കഴിഞ്ഞമാസം 16നാണ് പിതാവിനെയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

എളമക്കരയില്‍ ആറു വയസുകാരിയെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവം ;പെൺകുട്ടി നിരന്തര പീഡനത്തിനിരയായെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് Read More »

അവയവദാനത്തിൽ പുതുചരിത്രം സൃഷ്ടിച്ച് കുഞ്ഞു ആലിൻ മടങ്ങി

കൊച്ചി: വിടപറയും മുൻപേ നാലുപേർക്ക് പുതുജീവിതമേകി പത്തു മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം കേരളത്തിന്റെ മനസ്സിൽ മായാത്ത നൊമ്പരമായി. ഫെബ്രുവരി അഞ്ചിന് മാതാപിതാക്കളോടൊപ്പം കാറിൽ സഞ്ചരിക്കുമ്പോൾ എം.സി. റോഡിൽ പള്ളം ബോർമ കവലയിൽ എതിർദിശയിൽ നിന്നെത്തിയ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ആലിൻ പിന്നെ ഉണർന്നതേയില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെ ഡോക്ടർമാർ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതിനെ തുടർന്നാണ്, മാതാപിതാക്കളായ മല്ലപ്പിള്ളി അരുൺ എബ്രഹാമും ഷെറിൻ ആൻ ജോണിയും അവയവദാനത്തിന് തീരുമാനിച്ചത്. വെള്ളിയാഴ്ച രാത്രി അമൃത ആശുപത്രിയിൽ നിന്ന്

അവയവദാനത്തിൽ പുതുചരിത്രം സൃഷ്ടിച്ച് കുഞ്ഞു ആലിൻ മടങ്ങി Read More »

സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവ്;10 മാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യും

കൊച്ചി: മസ്‌തിഷ്‌കമരണം സംഭവിച്ച പത്തുമാസം പ്രായമുള്ള കുഞ്ഞ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാകും.അമൃത ആശുപത്രിയിൽ വച്ച് മസ്‌തിഷ്‌കമരണം സംഭവിച്ച ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ അബ്രഹാമിന്റെയും ഷെറിന്റെയും മകളാണ് ആലിൻ ഷെറിൻ അബ്രഹാം. റോഡപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് മസ്‌തിഷ്‌കമരണം സംഭവിച്ചത്. കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നതിന് മാതാപിതാക്കൾ സന്നദ്ധത അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ വൃക്കകളും കരളും ഹൃദയവാൽവും ദാനം ചെയ്യും. ഇരു വൃക്കകളും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ

സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവ്;10 മാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യും Read More »

കോമാളിയായ പാർട്ടി സെക്രട്ടറി; എം.വി. ഗോവിന്ദനെതിരേ അധിക്ഷേപ പരാമർശവുമായി അബ്ദുറബ്ബ്

മലപ്പുറം: സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനെതിരേ അധിക്ഷേപ പരാമർശവുമായി മുസ്‌ലിം ലീഗ് നേതാവും മുൻമന്ത്രിയുമായ പി.കെ. അബ്ദുറബ്ബ്. ഗോവിന്ദനെ ‘കോമാളി’ എന്ന് അദ്ദേഹം പരിഹസിച്ചു. കമ്യൂണിസ്റ്റ് പാർട്ടിക്ക് പല ഘട്ടങ്ങളിലായി നല്ല സെക്രട്ടറിമാർ ഉണ്ടായിരുന്നെന്ന് അബ്ദുറബ്ബ് പറഞ്ഞു. പക്ഷേ കോമാളി ആയൊരു സെക്രട്ടറി ആദ്യമായാണ് പാർട്ടിക്കുണ്ടാകുന്നത്. എം.വി. ഗോവിന്ദൻ എന്തെങ്കിലും മിണ്ടിയാൽ അത് ട്രോളാനുള്ള വകയുണ്ടാകുമെന്നും അബ്ദുറബ്ബ് പറഞ്ഞു. ‘മാർക്‌സിസ്റ്റ് പാർട്ടിക്ക് പല കാലഘട്ടങ്ങളിൽ നല്ല നല്ല സെക്രട്ടറിമാരുണ്ടായിട്ടുണ്ട്. പക്ഷേ, ഇതുപോലെ കോമാളി ആയൊരു സെക്രട്ടറി ആദ്യമായാണ്

കോമാളിയായ പാർട്ടി സെക്രട്ടറി; എം.വി. ഗോവിന്ദനെതിരേ അധിക്ഷേപ പരാമർശവുമായി അബ്ദുറബ്ബ് Read More »

സണ്ണി ജോസഫിനെ മാറ്റിയേക്കും;പകരം കെ.പി.സി.സി അധ്യക്ഷനായി ബെന്നി ബെഹനാൻ എത്തിയേക്കുമെന്നും സൂചന

കോട്ടയം: കെ.പി.സി.സിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മുതിർന്ന നേതാവും മുൻ യു.ഡി.എഫ് കൺവീനറുമായ ബെന്നി ബഹനാൻ എത്തുമെന്ന സൂചന. സണ്ണി ജോസഫ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്ന് സണ്ണി ജോസഫിനെ മാറ്റാൻ നീക്കം നടക്കുന്നത്. മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാൽ സംസ്ഥാനത്തൊട്ടാകെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കാൻ സണ്ണി ജോസഫിന് സമയം ലഭിക്കില്ല. അതിനാലാണ് അധ്യക്ഷനെ മാറ്റാൻ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി ബെഹനാനെ പരിഗണിക്കുന്നത്. സംസ്ഥാനത്തെ ഭൂരിപക്ഷം നേതാക്കൾക്കും ബെന്നി ബെഹനാനോട്

സണ്ണി ജോസഫിനെ മാറ്റിയേക്കും;പകരം കെ.പി.സി.സി അധ്യക്ഷനായി ബെന്നി ബെഹനാൻ എത്തിയേക്കുമെന്നും സൂചന Read More »