Reporter

16കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല; അങ്ങനെയൊരു കൊറിയൻ സുഹൃത്തില്ലെന്ന് അധ്യാപകൻ

കൊച്ചി: സ്‌കൂൾ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാമല കക്കാട് കിണറ്റിങ്കൽപറമ്പിൽ മഹേഷിന്റെ ഏകമകൾ ആദിത്യയാണ് (16) മരിച്ചത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയൻ ബാൻഡ് അംഗം മരിച്ചതിലുള്ള മനോവിഷമമാണ് കാരണമെന്നാണ് റിപ്പോർട്ട്.എന്നാൽ അങ്ങനെ ഒരു സുഹൃത്ത് ഇല്ലെന്നും ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അത്തരം തെളിവുകൾ ഇല്ലെന്നും പെൺകുട്ടിയുടെ അദ്ധ്യാപകൻ പറഞ്ഞു. അപ്പോൾ എവിടെ നിന്നാണ് ഇത്തരം അഭ്യൂഹങ്ങൾ വന്നത്, കേസിൽ കൊറിയൻ ബന്ധത്തിലെ സത്യമെന്ത്? യഥാർത്ഥത്തിൽ പെൺകുട്ടിക്ക് എന്താണ് സംഭവിച്ചത്? എന്നിങ്ങനെ […]

16കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല; അങ്ങനെയൊരു കൊറിയൻ സുഹൃത്തില്ലെന്ന് അധ്യാപകൻ Read More »

24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേ സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനംചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് തുടങ്ങി. ബുധനാഴ്ച അർധരാത്രി 12 മുതൽ വ്യാഴാഴ്ച അർധരാത്രി 12 വരെയാണ് പണിമുടക്ക്. രാജ്യത്തെ പത്തോളം ട്രേഡ് യൂണിയനുകളിൽപ്പെട്ട തൊഴിലാളികളാണ് പണിമുടക്കുന്നത്. ലേബർ കോഡുകൾ പിൻവലിക്കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളി സംഘടനകൾ പണിമുടക്കുന്നത്. പാൽ, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസർവീസുകളെയും ശബരിമല തീർഥാടകരെയും മാരാമൺ കൺവെൻഷനിൽ

24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു Read More »

രൺവീർ സിങ്ങിന് വധഭീഷണി;വസതിയിൽ കനത്ത പൊലീസ് സുരക്ഷ

മുംബൈ: ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ വീട്ടിൽ നടന്ന വെടിവെപ്പിന് പിന്നാലെ നടൻ രൺവീർ സിങ്ങിനും വധഭീക്ഷണി. അഞ്ജാത നമ്പറിൽ നിന്ന് വാട്സ്ആപ്പ് വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ട് വാട്സാപ്പ് വോയ്സ് നോട്ട് വഴിയാണ് സന്ദേശം അയച്ചത്. സംഭവത്തെതു​ടർന്ന് താരത്തിന്റെ മുംബൈയിലെ വസതിയിൽ കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. രൺവീർ സിങ്ങിന് ഭീഷണി സന്ദേശം അയച്ചതിന് പിന്നിൽ കുപ്രസിദ്ധ ഗുണ്ടാതലവൻ ലോറൻസ് ബിഷ്‍ണോയി സംഘത്തി​ലെ അംഗങ്ങളാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഭീഷണി സന്ദേശം അയച്ചയാളെ

രൺവീർ സിങ്ങിന് വധഭീഷണി;വസതിയിൽ കനത്ത പൊലീസ് സുരക്ഷ Read More »

സർക്കാർ പരിപാടികളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം; പുതിയ മാർഗനിർദേശം പുറത്തിറക്കി കേന്ദ്രം

ന്യൂഡൽഹി: എല്ലാ സർക്കാർ പരിപാടികളിലും വിദ്യാലയങ്ങളിലും ദേശീയ ഗീതമായ ‘വന്ദേമാതരം’ ആലപിക്കുന്നത് നിർബന്ധമാക്കി കേന്ദ്രം. ആഭ്യന്തര മന്ത്രാലയം ഇന്ന് രാവിലെയാണ് ഇതുസംബന്ധിച്ച് മാർഗനിർദേശം പുറത്തിറക്കിയത്. ദേശീയ ഗീതം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും പുതിയ നിയമത്തിൽ നിഷ്കർഷിക്കുന്നു.പത്മ പുരസ്കാരങ്ങൾ പോലുള്ള സിവിലിയൻ അവാർഡ് ദാന ചടങ്ങുകളിലും രാഷ്ട്രപതി പങ്കെടുക്കുന്ന മറ്റെല്ലാ പരിപാടികളിലും തിയേറ്ററുകൾ പോലുള്ള പൊതുഇടങ്ങളിലും ഇത് ആലപിക്കാം. എന്നാൽ തിയേറ്ററിൽ പൊതുജനം എഴുന്നേറ്റ് നിൽക്കണമെന്നത് നിർബന്ധമല്ല. 1937ൽ കോൺഗ്രസ് ഒഴിവാക്കിയ നാലുപദ്യങ്ങൾ ചേർത്ത് ആറു പദ്യങ്ങളും

സർക്കാർ പരിപാടികളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം; പുതിയ മാർഗനിർദേശം പുറത്തിറക്കി കേന്ദ്രം Read More »

ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓൺലൈൻ പി.എസ്.സി പരീക്ഷ മാറ്റി

തിരുവനന്തപുരം: ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓൺലൈൻ പരീക്ഷ പി.എസ്.സി. 21-ലേക്ക് മാറ്റി. വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (കംപ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി ആൻഡ് ഡിസൈനിങ്‌-കാറ്റഗറി നമ്പർ 580/2024) തസ്തികയിലേക്കുള്ളതാണ് പരീക്ഷ. സമയത്തിൽ മാറ്റമില്ല. 12-ന് പണിമുടക്കായതിനാലാണ് പരീക്ഷ മാറ്റിയത്.

ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓൺലൈൻ പി.എസ്.സി പരീക്ഷ മാറ്റി Read More »

കുട്ടിയുടെ കഴുത്തിൽനിന്ന് മോഷ്ടിച്ച സ്വർണമാല വിഴുങ്ങി യുവതി;ആശുപത്രിയിൽ കാവൽ നിന്ന് പോലീസ്

നിലമ്പൂർ: കുട്ടിയുടെ കഴുത്തിൽനിന്ന് മോഷ്ടിച്ച സ്വർണമാല യുവതി വിഴുങ്ങി. മാല പുറത്തുവരുന്നത് കാത്ത് ആശുപത്രിയിൽ വനിതാ പൊലീസ് മുപ്പത്ത​ഞ്ചുകാരിക്ക് കാവൽ നിൽക്കാൻ തുടങ്ങിയിട്ട് 24 മണിക്കൂർ പിന്നിടുകയാണ്. നിലമ്പൂർ ജില്ലാ ആശുപത്രി റോഡിൽ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കിൽ 9ന് രാത്രി 10ന് ആണ് സംഭവത്തിന്റെ തുടക്കം. ഡോക്ടറെ കാണാൻ ഊഴം കാത്തിരിക്കവെ, പുളിക്കലോടി സ്വദേശിയുടെ കുട്ടിയുടെ കഴുത്തിൽനിന്ന് 3.5 ഗ്രാമിന്റെ മാല കാണാതായി. വരാന്തയിൽ ഓടിക്കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മുക്കട്ട സ്വദേശിനിയായ യുവതി ഓമനിക്കുന്നത് പലരും കണ്ടിരുന്നു. കയ്യോടെ

കുട്ടിയുടെ കഴുത്തിൽനിന്ന് മോഷ്ടിച്ച സ്വർണമാല വിഴുങ്ങി യുവതി;ആശുപത്രിയിൽ കാവൽ നിന്ന് പോലീസ് Read More »

ലഹരിക്കേസിൽ ജാമ്യത്തിലിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ചനിലയിൽ

അമ്പലപ്പുഴ: എം.ഡി.എം.എ.യുമായി പിടിയിലായ കേസിൽ ജാമ്യത്തിലിറങ്ങിയ അഭിഭാഷകയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. അമ്പലപ്പുഴ കരൂർ കൗസല്യനിവാസിൽ സത്യമോൾ (46) ആണ് മരിച്ചത്.2025 ഒക്ടോബർ 13-നാണ് സത്യമോളെയും മകൻ സൗരവ്ജിത്തിനെയും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പുന്നപ്ര പോലീസും ചേർന്ന് പിടികൂടിയത്. മൂന്നുഗ്രാം എം.ഡി.എം.എ.യാണ് ഇവരിൽനിന്ന് പിടിച്ചത്. വീട്ടിലെ പരിശോധനയിൽ 2.5 ഗ്രാം എം.ഡി.എം.എ.യും 400 ഗ്രാം കഞ്ചാവും രണ്ടുഗ്രാം ഹൈബ്രിഡ് കഞ്ചാവും കണ്ടെത്തി. നേരത്തേ കരുനാഗപ്പള്ളി കുടുംബക്കോടതിയിലെ അഭിഭാഷകയായിരുന്നു സത്യമോൾ. റിമാൻഡിലായിരുന്ന സത്യമോൾ 20 ദിവസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്.

ലഹരിക്കേസിൽ ജാമ്യത്തിലിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ചനിലയിൽ Read More »

ചെല്ലാനത്ത് വിദ്യാർഥി ബസിടിച്ച് മരിച്ച സംഭവം: ഒളിവിലായിരുന്നു ഡ്രൈവര്‍ പിടിയിൽ

പള്ളുരുത്തി: ചെല്ലാനത്ത് ഒമ്പത് വയസ്സുകാരനായ മൂന്നാം ക്ലാസ് വിദ്യാർഥി ബസിടിച്ച് മരിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന ബസ് ഡ്രൈവര്‍ പിടിയിൽ. അണ്ടിക്കടവ് പുളിക്കല്‍ വീട്ടില്‍ പി.ഡി ജോണിനെ(39)യാണ് കണ്ണമാലി പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 31ന് രാത്രി ചെല്ലാനം ബസാര്‍ ഭാഗത്ത് റോഡിരികിലൂടെ നടന്നുവരുകയായിരുന്ന എനോയ് ജൂഡിനെ അമിത വേഗതയിലും അശ്രദ്ധയിലും എത്തിയ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയും തൽക്ഷണം മരിക്കുകയുമായിരുന്നു. അപകടം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഡ്രൈവറെ അറസ്റ്റ് ചെയ്യാത്തതിനെതിരെ വ്യാപക പ്രതിഷേധമുയരുകയും നാട്ടുകാര്‍ ചെല്ലാനത്ത്

ചെല്ലാനത്ത് വിദ്യാർഥി ബസിടിച്ച് മരിച്ച സംഭവം: ഒളിവിലായിരുന്നു ഡ്രൈവര്‍ പിടിയിൽ Read More »

സ്പാ ബലാത്സംഗ കേസിൽ ഒരു പ്രതി കൂടി പിടിയിൽ

പത്തനംതിട്ട: തിരുവല്ല സ്പാ ബലാത്സംഗ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ‘വൊക്കൻ’ എന്ന് വിളിക്കുന്ന പ്രശോഭ് ആണ് പിടിയിലായത്. റാന്നിയിൽ നിന്നാണ് പ്രത്യേക പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പ്രശോഭ് തിരുവല്ല ചുമത്ര സ്വദേശിയാണ്. മൂന്ന് പ്രതികൾ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കേസിലെ പ്രധാന പ്രതി മരണ സുബിൻ എന്ന സുബിൻ അലക്സാണ്ടർ, സുഹൃത്ത് ബർലിൻ ദാസ്, വരുണ്‍ കുമാര്‍ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ ദിവസമാണ് കേസിൽ ഒളിവിലായിരുന്ന വരുണ്‍ കുമാറിനെ ആലുവയിൽ

സ്പാ ബലാത്സംഗ കേസിൽ ഒരു പ്രതി കൂടി പിടിയിൽ Read More »

ഗുരുവായൂർ ക്ഷേത്രത്തിൽ ബാരിക്കേഡ് തട്ടി 10 വയസ്സുകാരന്റെ കണ്ണിന് പരിക്ക്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴുത് പുറത്തുകടക്കുന്നതിനിടെ സ്റ്റീൽ ബാരിക്കേഡ് തട്ടി പത്തുവയസ്സുകാരന്റെ കണ്ണിന് പരിക്കേറ്റു. ആലത്തൂർ എടാപറമ്പിൽ അറുമുഖന്റെ മകൻ അനിവിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അനിവിന് ശസ്ത്രക്രിയ വേണ്ടിവന്നു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. നേരത്തേ ചെയ്ത അഹസ്സ് വഴിപാടിന്റെ പ്രസാദം വാങ്ങാനെത്തിയതായിരുന്നു. ദർശനം കഴിഞ്ഞ് ഭഗവതീക്ഷേത്രം വഴി പുറത്തുകടക്കുമ്പോൾ അവിടത്തെ സ്റ്റീൽ വരിയുടെ കമ്പിയാണ് കണ്ണിൽ തട്ടിയത്. അങ്കമാലിയിലെ കണ്ണാശുപത്രിയിലേക്കാണ് കൊണ്ടുപോയത്.

ഗുരുവായൂർ ക്ഷേത്രത്തിൽ ബാരിക്കേഡ് തട്ടി 10 വയസ്സുകാരന്റെ കണ്ണിന് പരിക്ക് Read More »