Kerala

വയർ വീർത്തതിനെ തുടർന്ന് ചികിത്സ തേടിയ 25 വയസ്സുകാരിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 23 കിലോ ഭാരമുള്ള മുഴ

കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ വച്ച് സങ്കീർണ ശസ്ത്രക്രിയയിലൂടെ യുവതിയുടെ വയറ്റിൽ നിന്നും 23 കിലോ ഭാരമുള്ള അണ്ഡാശയ മുഴ നീക്കം ചെയ്തു. നീക്കം ചെയ്ത മുഴയ്ക്ക് 45 സെന്റീമീറ്റർ നീളവും 45 സെന്റീമീറ്റർ വീതിയുമുണ്ട്. രണ്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഇത് നീക്കം ചെയ്തത്. 25 വയസുള്ള യുവതി അകാരണമായി വയർ വീർത്തതിനെ തുടർന്നാണ് ചികിത്സ തേടിയത്. രോഗി സുഖം പ്രാപിച്ചു വരുന്നു. ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ കോളേജിലെ ടീമിനെ ആരോഗ്യ വകുപ്പ് […]

വയർ വീർത്തതിനെ തുടർന്ന് ചികിത്സ തേടിയ 25 വയസ്സുകാരിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 23 കിലോ ഭാരമുള്ള മുഴ Read More »

തൊണ്ടിമുതൽ കേസ് ;ആന്റണി രാജുവിനെതിരായ ശിക്ഷാവിധി കോടതി മരവിപ്പിച്ചു

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിനെതിരായ ശിക്ഷാവിധി മരവിപ്പിച്ചു. ആന്റണി രാജുവിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചതിന് പിന്നാലെ തിരുവനന്തപുരം സെഷൻസ് കോടതിയാണ് കേസിലെ ശിക്ഷാവിധി താത്കാലികമായി മരവിപ്പിച്ചത്. അതേസമയം, ശിക്ഷാവിധി മരവിപ്പിച്ചെങ്കിലും കേസിൽ കുറ്റക്കാരനെന്ന വിധി നിലനിൽക്കും. നിയമസഭാംഗത്വത്തിനുള്ള അയോഗ്യതയും തുടരും. തൊണ്ടിമുതൽ തിരിമറി കേസിൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയാണ് ആന്റണി രാജുവിനെ ശിക്ഷിച്ചിരുന്നത്. ഈ വിധിക്കെതിരെയാണ് ആന്റണി രാജു തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിച്ചത്. ഈ ഹർജി ഫെബ്രുവരി ആറിന് കോടതി പരിഗണിക്കും.മയക്കുമരുന്ന്

തൊണ്ടിമുതൽ കേസ് ;ആന്റണി രാജുവിനെതിരായ ശിക്ഷാവിധി കോടതി മരവിപ്പിച്ചു Read More »

മിൽമ പാലിൽ ചെറിയ അളവിൽ പാൽപൊടി ചേർക്കുന്നുണ്ടെന്ന് ചെയർമാൻ കെ.എസ്. മണി

മിൽമ പാലിൽ ചെറിയ അളവിൽ പാൽപൊടി ചേർക്കുന്നുണ്ടെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി. പാലിൽ മുഴുവൻ പാൽപൊടി ആണെന്ന് പറയുന്നത് മിൽമയുടെ വിശ്വാസ്യത തകർക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും ലാഭം മുന്നിൽ കണ്ടല്ല മിൽമ പ്രവർത്തിക്കുന്നത്. ഉപഭോക്താക്കളുടെ വിശ്വാസം നിലനിർത്തുന്നതാണ് മിൽമയുടെ വിജയം. കേരളത്തിൽ വിൽക്കുന്ന പശുവിൻ പാലിന് എഫ്.എസ്.എസ്.എ ആക്ട് പ്രകാരം 8.5 എസ്.എൻ.എഫും 3 ഫാറ്റും വേണം. നമ്മുടെ നാട്ടിൽ ലഭിക്കുന്ന പാലിന്റെ ശരാശരി എസ്.എൻ.എഫ് 8.4 ആണ്. ഈ നിലവാരത്തിൽ വിപണിയിൽ എത്തിച്ചാൽ

മിൽമ പാലിൽ ചെറിയ അളവിൽ പാൽപൊടി ചേർക്കുന്നുണ്ടെന്ന് ചെയർമാൻ കെ.എസ്. മണി Read More »

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച സഹോദരിമാരിൽ മൂന്നാമത്തെയാളും മരണത്തിനുകീഴടങ്ങി

തൃശൂർ: ആറ്റൂരിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച മൂന്ന് വയോധിക സഹോദരിമാരിൽ മൂന്നാമത്തെയാളും മരണത്തിനുകീഴടങ്ങി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന മണ്ഡലംകുന്ന് സ്വദേശി ജാനകി (80) ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മരിച്ചു.വെള്ളിയാഴ്ചയാണ് മൂന്ന് സഹോദരിമാരെയും വീടിനുള്ളിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. അന്നുതന്നെ ഇളയ സഹോദരി സരോജിനി (75) മരിച്ചിരുന്നു. ശനിയാഴ്ച മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മൂത്ത സഹോദരി ദേവകിയും (83) മരിച്ചു. വാർദ്ധക്യസഹജമായ അവശതകളും ഒറ്റപ്പെടലും കാരണമാണ് മൂന്നുപേരും ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. അയൽവാസികൾ നടത്തിയ പരിശോധനയിലാണ്

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച സഹോദരിമാരിൽ മൂന്നാമത്തെയാളും മരണത്തിനുകീഴടങ്ങി Read More »

പോക്സോ കേസിൽ വയോധികന് അഞ്ചു വർഷം കഠിന തടവും പിഴയും

പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വയോധികന് അഞ്ചു വർഷം കഠിന തടവും 20,000 രൂപ പിഴയും. പോക്സോ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിലാണ് കരുമാല്ലൂർ വെളിയത്തുനാട് അടുവാതുരുത്ത് മാമ്പ്ര ലക്ഷംവീട് കോളനിയിലെ കിടങ്ങാപ്പിള്ളി പറമ്പിൽ ബഷീറിനെ (66) പറവൂർ അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടി.കെ. സുരേഷ് ശിക്ഷിച്ചത്. 2023 നവംബർ 28നാണ് കേസിനാസ്പദമായ സംഭവം. ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. സനൂജാണ് അന്വേഷണം നടത്തിയത്. പ്രതിക്കെതിരെ കുറ്റപത്രം കോടതി മുമ്പാകെ

പോക്സോ കേസിൽ വയോധികന് അഞ്ചു വർഷം കഠിന തടവും പിഴയും Read More »

മുന്‍ നക്സലൈറ്റ് വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു

കോതമംഗലം: മുന്‍ നക്സലൈറ്റ് വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു. കോതമംഗലം വടാട്ടുപാറയിലെ വീട്ടിലായിരുന്നു അന്ത്യം. 1968 ലെ തലശ്ശേരി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പ്രതിയായിരുന്നു. ജയില്‍വാസത്തിന് ശേഷം സായുധ വിപ്ലവം ഉപേക്ഷിച്ച് സുവിശേഷകനായി മാറിയിരുന്നു. ‘വെള്ളത്തൂവല്‍ സ്റ്റീഫന്‍റെ ആത്മകഥ’ വായനക്കാരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കോട്ടയം കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിൽ തറവാട്ടിൽ സക്കറിയയുടെയും അന്നമ്മയുടെയും മകനായിട്ടാണ് ജനനം. പിന്നീട് വെള്ളത്തൂവലിലേക്ക് കുടിയേറി. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പിതാവിന്‍റെ വഴിയെ പാർട്ടിയിലേക്ക്. ശേഷം പാർട്ടി പിളർ​ന്നപ്പോൾ സിപിഐയിൽ നിന്നു. തുടർന്ന് നക്‌സലൈറ്റ് പ്രസ്ഥാന ത്തിലേക്ക് മാറി.

മുന്‍ നക്സലൈറ്റ് വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു Read More »

പഠനഭാരം കുറയ്ക്കാൻ വിദ്യാഭ്യാസ വകുപ്പ്; പത്താംക്ലാസ് സിലബസ് 25% കുറയ്ക്കും

കൊല്ലം: സംസ്ഥാനത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അടുത്ത അധ്യയന വർഷം മുതൽ പത്താം ക്ലാസ് സിലബസിൽ 25 ശതമാനത്തിന്റെ കുറവ് വരുത്തുമെന്ന് മന്ത്രി അറിയിച്ചു. തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിന് സമീപം വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിനായി നിർമ്മിച്ച ‘സ്നേഹവീടിന്റെ’ താക്കോൽദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിലബസ് ഭാരത്തേക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ നിരന്തരമായ പരാതികൾ പരിഗണിച്ചാണ് തീരുമാനം. പാഠഭാഗങ്ങളുടെ ഉള്ളടക്കത്തിൽ മാറ്റം വരുത്താതെ തന്നെ സിലബസ് പരിഷ്കരിക്കാനാണ്

പഠനഭാരം കുറയ്ക്കാൻ വിദ്യാഭ്യാസ വകുപ്പ്; പത്താംക്ലാസ് സിലബസ് 25% കുറയ്ക്കും Read More »

പേപ്പട്ടിയുടെ കടിയേറ്റ പശു ചത്തു; മനംനൊന്ത് കർഷകൻ ജീവനൊടുക്കി

ബോവിക്കാനം : പേപ്പട്ടിയുടെ കടിയേറ്റ പശു ചത്തതിന്റെ മനോവിഷമത്തിൽ കർഷകൻ വിഷം കഴിച്ച് ജീവനൊടുക്കി. മുളിയാർ പാണൂർ ബാലനടുക്കയിലെ നാരായണൻ (80) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ പറമ്പിൽ അവശനിലയിൽ കണ്ടത്. വിഷം കഴിച്ചെന്ന സംശയത്തെ തുടർന്ന് ചെങ്കള സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. അറിയപ്പെടുന്ന നെല്ല്-കവുങ്ങ്-ക്ഷീര കർഷകനായിരുന്നു. ഡിസംബർ 31-ന് അലഞ്ഞുതിരിഞ്ഞെത്തിയ പേപ്പട്ടി നാരായണന്റെ രണ്ടുവയസ്സുള്ള പശുവിനെ കടിച്ചിരുന്നു. വീടിന് സമീപത്തെ വയലിൽ കെട്ടിയിട്ടപ്പോഴായിരുന്നു നായ കടിച്ചത്. പശുവിനെ കടിച്ച നായ

പേപ്പട്ടിയുടെ കടിയേറ്റ പശു ചത്തു; മനംനൊന്ത് കർഷകൻ ജീവനൊടുക്കി Read More »

കോട്ടയത്ത് കമിതാക്കളെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

കോട്ടയം: ശാസ്ത്രി റോഡിലെ ലോഡ്ജിൽ കമിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കോട്ടയം മര്യാത്തുരുത്ത് കൈ താരം ഹൗസിൽ ആസിയ തസനിം (19), പുതുപ്പള്ളി പനംതാനത്ത് ഹൗസിൽ നന്ദകുമാർ (23) എന്നിവരെയാണ് ഒരേ ഫാനിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്. വെള്ളിയാഴ്ച വൈകിയും ഇരുവരെയും മുറിയിൽനിന്ന് പുറത്ത് കാണാതെ വന്നതോടെ ജീവനക്കാർ രാത്രി എട്ടിന് കോട്ടയം വെസ്റ്റ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ്

കോട്ടയത്ത് കമിതാക്കളെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി Read More »

ബെവ്‌കോ പ്രീമിയം ഔട്ട്‌ലെറ്റുകൾ പൂർണ്ണമായും ഡിജിറ്റലാകുന്നു

തിരുവനന്തപുരം: ബെവ്‌കോ പ്രീമിയം ഔട്ട്‌ലെറ്റുകളിൽ പണമിടപാടുകൾ പൂർണ്ണമായും ഡിജിറ്റലാകുന്നു. കറൻസി ഇടപാടുകൾ പൂർണ്ണമായും അവസാനിപ്പിക്കും. യുപിഐ, കാർഡ് എന്നിവവഴി മാത്രമാകും ഇനി ഇടപാടുകൾ നടത്താനാകുക. ഫെബ്രുവരി 15 മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. ബെവ്‌കോ എംഡി അർഷിത അട്ടല്ലൂരി ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കി. തിരക്ക് ഒഴിവാക്കാനും ഇടപാടുകൾ കൂടുതൽ സുതാര്യമാക്കാനുമാണ് ഈ നീക്കമെന്നാണ് ബെവ്‌കോ നൽകുന്ന വിശദീകരണം. എന്നാൽ തീരുമാനം കച്ചവടത്തെ കാര്യമായി ബാധിക്കുമെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

ബെവ്‌കോ പ്രീമിയം ഔട്ട്‌ലെറ്റുകൾ പൂർണ്ണമായും ഡിജിറ്റലാകുന്നു Read More »