Must Read

ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ സഹോദരി അഭിരാമി വിവാഹിതയായി.

കോഴിക്കോട്: സങ്കടങ്ങൾക്കിടയിലും ഊറിക്കൂടിയ സന്തോഷംപോലെ ആ വിവാഹം. ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ സഹോദരി അഭിരാമി വിവാഹിതയായി.ചാത്തമംഗലം കാരപ്പറമ്പത്ത് വീട്ടിൽ പ്രകാശന്റെയും രജിതയുടെയും മകൻ ആദർശ് അഭിരാമിക്ക് താലിചാർത്തി. കോഴിക്കോട് കണ്ണാടിക്കൽ സി. കുഞ്ഞിക്കുട്ടി സ്മാരക ഹാളിൽ ഞായറാഴ്ചയായിരുന്നു വിവാഹം. മകനില്ലാത്തതിന്റെ വേദനകൾക്കിടയിലും അർജുന്റെ അച്ഛൻ കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ പ്രേമനും അമ്മ ഷീലയും എല്ലാത്തിനും മുന്നിൽനിന്നു. അഭിരാമിയുടെ കല്യാണനിശ്ചയത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു അർജുനെ കാണാതാവുന്നത്. 2024 ജൂലായ് 16-ന് കർണാടകയിലെ ബെളഗാവിയിൽനിന്ന് മരവുമായിപ്പോയ അർജുന്റെ ലോറി പൻവേൽ-കന്യാകുമാരി […]

ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ സഹോദരി അഭിരാമി വിവാഹിതയായി. Read More »

പ്രണയദിനത്തിൽ നന്ദിഹിൽസിൽ സന്ദർശനത്തിന് നിരോധനം

ബെംഗളൂരു: വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽ പ്രണയദിനത്തിൽ സന്ദർശകർക്ക് പ്രവേശനം നിരോധിച്ചു. ഫെബ്രുവരി 14-ന് രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് സന്ദർശനവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ക്രമസമാധാനപ്രശ്നത്തിന് സാധ്യതയുണ്ടെന്നുപറഞ്ഞാണ് നിരോധനം. ബെംഗളൂരുവിനുസമീപമുള്ള ഏറ്റവും പ്രധാന ഹിൽസ്റ്റേഷനാണ് നന്ദിഹിൽസ്.

പ്രണയദിനത്തിൽ നന്ദിഹിൽസിൽ സന്ദർശനത്തിന് നിരോധനം Read More »

ഗുണ്ടാപ്പിരിവ് നൽകാത്തതിന് സ്‌പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

പത്തംനതിട്ട: ഗുണ്ടാപ്പിരിവ് നൽകാത്തതിന് സ്‌പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. തിരുവല്ലയിൽ ഫ്രെബുവരി ഒന്നാം തീയതിയാണ് സംഭവം നടന്നത്. കാപ്പ കേസ് പ്രതിയായ സുബിൻ അലക്സാണ്ടറും സംഘവുമാണ് യുവതിയെ കൂട്ടബലാംത്സത്തിന് ഇരയാക്കിയത്. ഗുണ്ടാപ്പിരിവായി 50,000 രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. ഇത് നൽകാൻ കഴിയില്ലെന്ന് സ്പാ ഉടമയും ജീവനക്കാരും അറിയിച്ചിരുന്നു. കുറച്ചുദിവസങ്ങളായി സുബിൻ സ്പാ കേന്ദ്രത്തിനെതിരെ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് ഒന്നാം തീയതി ഉച്ചയ്ക്ക് ശേഷം സുബിനും സംഘവും സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. പണം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാരി നൽകിയില്ല. പിന്നാലെ

ഗുണ്ടാപ്പിരിവ് നൽകാത്തതിന് സ്‌പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി Read More »

കാറിടിച്ച് ബെെക്ക് യാത്രികർക്ക് പരിക്കേറ്റ സംഭവത്തിൽ മണിയൻപിള്ള രാജു അറസ്റ്റിൽ

തിരുവനന്തപുരം: കാറിടിച്ച് ബെെക്ക് യാത്രികർക്ക് പരിക്കേറ്റ സംഭവത്തിൽ നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ. നടനെ ജനറൽ ആശുപത്രിയിൽ എത്തിച്ച് വെെദ്യപരിശോധന നടത്തി. മ്യൂസിയെ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഗുരുതരമായ മൂന്ന് വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിട്ടുണ്ട്. മനുഷ്യജീവന് അപകടമുണ്ടാകുന്ന തരത്തിൽ വാഹനമോടിച്ചു, പരിക്കേറ്റവർക്ക് പ്രഥമശ്രുശ്രൂഷ നൽകാൻ തയ്യാറായില്ല, യഥാസമയം അപകടവിവരം പൊലീസിനെ അറിയിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് എഫ്‌ഐആറിലുള്ളത്. അപകടശേഷം നടൻ കാർ നിർത്താതെ പോയിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെ ട്രിവാൻഡ്രം ക്ളബിന് മുന്നിലാണ് അപകടമുണ്ടായത്. തുടർന്ന് രാത്രിതന്നെ മണിയൻ

കാറിടിച്ച് ബെെക്ക് യാത്രികർക്ക് പരിക്കേറ്റ സംഭവത്തിൽ മണിയൻപിള്ള രാജു അറസ്റ്റിൽ Read More »

പാചകവാതക വില കൂട്ടി; വാണിജ്യ ഗ്യാസ് സിലിണ്ടറിന് വർധിച്ചത് 49 രൂപ

കൊച്ചി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വിലകൂട്ടി. വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വിലയിലാണ് വർധിപ്പിച്ചത്. വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് കൊച്ചിയിൽ 49 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു സിലിണ്ടറിന് 1,747 രൂപ നൽകേണ്ടിവരും. അതേസമയം, ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. വില വർധന ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ മറ്റ് വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് തിരിച്ചടിയാണ്. ജനുവരി രണ്ടിന് വാണിജ്യ സിലിണ്ടറിന് 111 രൂപ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിൽ 1812 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന് പിന്നീട് 225

പാചകവാതക വില കൂട്ടി; വാണിജ്യ ഗ്യാസ് സിലിണ്ടറിന് വർധിച്ചത് 49 രൂപ Read More »

സ്വർണവിലയിൽ വൻ ഇടിവ് ;പവന് 5,240 രൂപ കുറഞ്ഞ് 1,25,120 രൂപയായി

കഴിഞ്ഞ ദിവസത്തെ വൻവർധനവിൽനിന്ന് കുത്തനെ ഇടിഞ്ഞ് സ്വർണം. വെള്ളിയാഴ്ച പവന്റെ വില 5,240 രൂപ കുറഞ്ഞ് 1,25,120 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 655 രൂപ താഴ്ന്ന് 15,640 രൂപയിലുമെത്തി. 1,30,360 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില. രാജ്യാന്തര വിപണിയിൽ സ്‌പോട് ഗോൾഡ് വിലയിൽ 5.7 ശതമാനം ഇടിവ് നേരിട്ടു. ഇതോടെ ട്രോയ് ഔൺസിന് 5,400 ഡോളർ നിലവാരത്തിലെത്തുകയും ചെയ്തു. റെക്കോഡ് ഉയരമായ 5,594.82 ഡോളറിൽനിന്നായിരുന്നു തിരിച്ചിറക്കം. വെള്ളിയുടെ വിലയാകട്ടെ രണ്ട് ശതമാനമാണ് കുറഞ്ഞത്. 121 ഡോളറിൽനിന്ന് 115

സ്വർണവിലയിൽ വൻ ഇടിവ് ;പവന് 5,240 രൂപ കുറഞ്ഞ് 1,25,120 രൂപയായി Read More »

വിദേശത്ത് ജനിച്ചവരുടെ വോട്ടുചേർക്കൽ: തടസം മാറി; ഇനി ഓഫ് ലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം: വിദേശത്ത് ജനിച്ച ഇന്ത്യക്കാർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സാങ്കേതിക തടസം, ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ പരിഹരിച്ച് തെരഞ്ഞെടുപ്പ് കമീഷൻ. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഇന്ത്യക്ക് പുറത്തുള്ള ജൻമസ്ഥലം രേഖപ്പെടുത്താൻ സൗകര്യമില്ലെന്നതായിരുന്നു അപേക്ഷകരെ വലച്ചത്. ഇതിന് പരിഹാരമായി വിദേശത്ത് ജനിച്ച പ്രവാസികൾക്ക് ഓൺലൈനിന് പകരം ഓഫ്ലൈനായി ഫോം ആറ് എ വഴി അപേക്ഷിക്കാം. അപേക്ഷാഫോറത്തിൽ ‘ഇന്ത്യക്ക് പുറത്ത്’ എന്ന ഓപ്ഷനും ജനിച്ച രാജ്യവും രേഖപ്പെടുത്താം. ബി.എൽ.ഒ വഴിയോ ഇ.ആർ.ഒ വഴിയോ ആണ് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ

വിദേശത്ത് ജനിച്ചവരുടെ വോട്ടുചേർക്കൽ: തടസം മാറി; ഇനി ഓഫ് ലൈനായി അപേക്ഷിക്കാം Read More »

ജനപ്രിയ പ്രഖ്യാപനങ്ങളുമായി പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ;ക്ഷേമപെൻഷൻ വിതരണത്തിന് 14500 കോടി

തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങളുമായി പിണറായി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 2026-27 വർഷത്തേക്ക് ക്ഷേമപെൻഷൻ വിതരണത്തിന് 14,500 കോടിരൂപ വകയിരുത്തുമെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ അംഗൻവാടി വർക്കർമാരുടെ പ്രതിമാസ വേതനം 1000 രൂപ വർധിപ്പിക്കും.ഹെൽപർമാരുടെ പ്രതിമാസ വേതനത്തിൽ 500 രൂപയുടെ വർധന വരുത്തും.ആശാ വർക്കർമാരുടെ പ്രതിമാസ വേതനത്തിൽ 1000 രൂപ വർധിപ്പിക്കും.പ്രീപ്രൈമറി സ്‌കൂൾ അധ്യാപകരുടെ പ്രതിമാസ വേതനവും 1000 രൂപ വർധിപ്പിക്കും.സ്‌കൂൾ പാചകത്തൊഴിലാളികളുടെ ദിവസവേതനത്തിൽ 25 രൂപ

ജനപ്രിയ പ്രഖ്യാപനങ്ങളുമായി പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ;ക്ഷേമപെൻഷൻ വിതരണത്തിന് 14500 കോടി Read More »

ഒടുവിൽ ജയിലിൽ നിന്ന് പുറത്തേയ്ക്ക്; മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ഈ കേസിൽ ഇക്കഴിഞ്ഞ 18-ാം തീയതിയാണ് രാഹുൽ അറസ്റ്റിലായത്. നേരത്തെ ഈ കേസിൽ രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിച്ച തിരുവല്ല മജിസ്‌ട്രേറ്റ് കോടതി, കടുത്ത വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് ജാമ്യം നിഷേധിച്ചിരുന്നു. തുടർന്ന്, ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചപ്പോഴാണ് അനുകൂല വിധി ഉണ്ടായത്. പ്രതിയും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്ന പ്രതിഭാഗത്തിന്റെ വാദം കോടതിയിൽ ഉന്നയിക്കപ്പെട്ടു. ഈ വാദങ്ങൾ കൂടി പരിഗണിച്ചാണ്

ഒടുവിൽ ജയിലിൽ നിന്ന് പുറത്തേയ്ക്ക്; മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം Read More »

ഡ്യൂട്ടിക്കിടെ സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ച പൊലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ച പൊലീസുകാർക്ക് സസ്പെൻഷൻ. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നിലെ മദ്യപാനത്തിൽ ഇതേ സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. ഗ്രേഡ് എസ്‌.ഐ ബിനു, സി.പി.ഒമാരായ അരുണ്‍, രതീഷ്, അഖില്‍രാജ്, അരുണ്‍ എം.എസ്, മനോജ് കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നാലുപേരാണ് മദ്യപിച്ചത്. എങ്കിലും ആറുപേർക്കെതിരെയും നടപടിയെടുക്കുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് പൊലീസുകാർ സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിലിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. വിവാഹ സൽക്കാരത്തിനു പോകുന്നതിന് മുന്നോടിയായിരുന്നു മദ്യപാനം. മദ്യപാനത്തിനുശേഷം കഴക്കൂട്ടത്തെ ഹോട്ടലുടമയുടെ

ഡ്യൂട്ടിക്കിടെ സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ച പൊലീസുകാർക്ക് സസ്പെൻഷൻ Read More »