Reporter

‘പേരൻപി’ലെ അഭിനയം; തമിഴ്നാട് ചലച്ചിത്ര പുരസ്കാരങ്ങൾക്ക് മമ്മൂട്ടിയെ പരിഗണിക്കാത്തതിൽ വിമർശനം

ചെന്നൈ: 2018 മുതൽ 2022 വരെയുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടൻമാരിൽ മമ്മൂട്ടി ഇടംപിടിക്കാത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ചോദ്യമുയരുന്നു. 2018 ൽ പുറത്തിറങ്ങിയ പേരൻപ് എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച വേഷം ചൂണ്ടിക്കാട്ടിയാണ് ചർച്ചകൾ നടക്കുന്നത്. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച കൗമാരക്കാരിയുടെ അച്ഛനായാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ വേഷം. റോട്ടർഡാം ചലച്ചിത്രമേളയിൽ വേൾഡ് പ്രീമിയായി പ്രദർശിപ്പിച്ച ഈ ചിത്രത്തിന്റെ ഇന്ത്യൻ പ്രീമിയർ ഗോവ ചലച്ചിത്ര മേളയിലായിരുന്നു. വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു ഈ ചിത്രം. മികച്ച […]

‘പേരൻപി’ലെ അഭിനയം; തമിഴ്നാട് ചലച്ചിത്ര പുരസ്കാരങ്ങൾക്ക് മമ്മൂട്ടിയെ പരിഗണിക്കാത്തതിൽ വിമർശനം Read More »

സി.ജെ റോയിയുടെ സംസ്‌കാരം ഇന്ന്; ഉച്ചക്ക് ഒരുമണിവരെ ബെംഗളൂരുവിൽ പൊതുദർശനം

ബെംഗളൂരു: പ്രമുഖ വ്യവസായിയും റിയൽ എസ്റ്റേറ്റ് കമ്പനിയായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഉടമയുമായ സി.ജി റോയിയുടെ സംസ്കാരം ഇന്ന്. സഹോദരന്റെ വീട് സ്ഥിതിചെയ്യുന്ന കോറമംഗലയിലെ ദേവാലയത്തിലാണ് സംസ്കാരം. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ബെംഗളൂരു ബോറിങ് ആശുപത്രിയിൽ നിന്നും മൃതദേഹം കോറമംഗലയിലെത്തിക്കും. ഉച്ചക്ക് ഒരുമണി വരെ സഹോദരന്റെ വീട്ടിൽ പൊതുദർശനം ഉണ്ടാകും. ഇന്നലെയായിരുന്നു ഇ.ഡി റെയ്ഡിനിടെ സ്വന്തം പിസ്റ്റൾ ഉപയോഗിച്ച് സി.ജെ റോയ് തലയിൽ വെടിയുതിർത്തത്. ബംഗളൂരു അശോക് നഗറിലെ ഹൊസൂർ റോഡിലെ ഓഫിസിലാണ് സംഭവം. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ

സി.ജെ റോയിയുടെ സംസ്‌കാരം ഇന്ന്; ഉച്ചക്ക് ഒരുമണിവരെ ബെംഗളൂരുവിൽ പൊതുദർശനം Read More »

പേപ്പട്ടിയുടെ കടിയേറ്റ പശു ചത്തു; മനംനൊന്ത് കർഷകൻ ജീവനൊടുക്കി

ബോവിക്കാനം : പേപ്പട്ടിയുടെ കടിയേറ്റ പശു ചത്തതിന്റെ മനോവിഷമത്തിൽ കർഷകൻ വിഷം കഴിച്ച് ജീവനൊടുക്കി. മുളിയാർ പാണൂർ ബാലനടുക്കയിലെ നാരായണൻ (80) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ പറമ്പിൽ അവശനിലയിൽ കണ്ടത്. വിഷം കഴിച്ചെന്ന സംശയത്തെ തുടർന്ന് ചെങ്കള സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. അറിയപ്പെടുന്ന നെല്ല്-കവുങ്ങ്-ക്ഷീര കർഷകനായിരുന്നു. ഡിസംബർ 31-ന് അലഞ്ഞുതിരിഞ്ഞെത്തിയ പേപ്പട്ടി നാരായണന്റെ രണ്ടുവയസ്സുള്ള പശുവിനെ കടിച്ചിരുന്നു. വീടിന് സമീപത്തെ വയലിൽ കെട്ടിയിട്ടപ്പോഴായിരുന്നു നായ കടിച്ചത്. പശുവിനെ കടിച്ച നായ

പേപ്പട്ടിയുടെ കടിയേറ്റ പശു ചത്തു; മനംനൊന്ത് കർഷകൻ ജീവനൊടുക്കി Read More »

കോട്ടയത്ത് കമിതാക്കളെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

കോട്ടയം: ശാസ്ത്രി റോഡിലെ ലോഡ്ജിൽ കമിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കോട്ടയം മര്യാത്തുരുത്ത് കൈ താരം ഹൗസിൽ ആസിയ തസനിം (19), പുതുപ്പള്ളി പനംതാനത്ത് ഹൗസിൽ നന്ദകുമാർ (23) എന്നിവരെയാണ് ഒരേ ഫാനിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്. വെള്ളിയാഴ്ച വൈകിയും ഇരുവരെയും മുറിയിൽനിന്ന് പുറത്ത് കാണാതെ വന്നതോടെ ജീവനക്കാർ രാത്രി എട്ടിന് കോട്ടയം വെസ്റ്റ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ്

കോട്ടയത്ത് കമിതാക്കളെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി Read More »

കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് എസ്എഫ്ഐ

കൊച്ചി: ശാസ്ത്ര സാങ്കേതിക സർവകലാശാലാ യൂണിയൻ തിരിച്ചുപിടിച്ച് എസ്എഫ്ഐ. തുടർച്ചയായി എസ്എഫ്ഐ വിജയിച്ചു വരുന്ന കുസാറ്റിൽ കഴിഞ്ഞ വർഷം കെഎസ്‍യുവിന്റെ നേതൃത്വത്തിലുള്ള മുന്നണിയാണ് ജയിച്ചിരുന്നത്. ഇത്തവണ ക്ലാസ്സ് പ്രതിനിധി തിരഞ്ഞെടുപ്പ് മുതൽ എസ്എഫ്ഐ ആധിപത്യം പുലർത്തി. ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 190 സീറ്റുകളിൽ 104 സീറ്റും നേടിയിരുന്നു. തുടർന്ന് നടന്ന ഭാരവാഹി തിരഞ്ഞെടുപ്പിൽ 13 സീറ്റ് എസ്എഫ്ഐ നേടി. മുൻഗണനാ വോട്ടിങ് നടന്ന വൈസ് ചെയർപേഴ്സൺ, ജോയിൻ്റ് സെക്രട്ടറി സീറ്റുകളിൽ ഒന്ന് വീതം കെഎസ്‍യു മുന്നണി നേടി.

കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് എസ്എഫ്ഐ Read More »

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് സ്വയം വെടിവെച്ച് മരിച്ചു

ബെംഗളൂരു: പ്രമുഖ വ്യവസായിയും റിയൽ എസ്‌റ്റേറ്റ് രംഗത്തെ അതികായനുമായ സി.ജെ. റോയ് (56) അന്തരിച്ചു. തൃശ്ശൂർ സ്വദേശിയായ ചിരിയങ്കണ്ടത്ത് ജോസഫ് റോയ് എന്ന സി.ജെ റോയ് കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനാണ്. സ്വന്തം തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു എന്നാണ് വിവരം. ബെംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപറേറ്റ് ഓഫീസിൽ വെച്ചാണ് സംഭവം.കേന്ദ്ര ഏജൻസികളുടെ റെയ്ഡിനിടെയാണ് സംഭവം എന്നാണ് പ്രാഥമിക വിവരം. അദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അശോക് നഗർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചുവരികയാണ്.

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് സ്വയം വെടിവെച്ച് മരിച്ചു Read More »

ബെവ്‌കോ പ്രീമിയം ഔട്ട്‌ലെറ്റുകൾ പൂർണ്ണമായും ഡിജിറ്റലാകുന്നു

തിരുവനന്തപുരം: ബെവ്‌കോ പ്രീമിയം ഔട്ട്‌ലെറ്റുകളിൽ പണമിടപാടുകൾ പൂർണ്ണമായും ഡിജിറ്റലാകുന്നു. കറൻസി ഇടപാടുകൾ പൂർണ്ണമായും അവസാനിപ്പിക്കും. യുപിഐ, കാർഡ് എന്നിവവഴി മാത്രമാകും ഇനി ഇടപാടുകൾ നടത്താനാകുക. ഫെബ്രുവരി 15 മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. ബെവ്‌കോ എംഡി അർഷിത അട്ടല്ലൂരി ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കി. തിരക്ക് ഒഴിവാക്കാനും ഇടപാടുകൾ കൂടുതൽ സുതാര്യമാക്കാനുമാണ് ഈ നീക്കമെന്നാണ് ബെവ്‌കോ നൽകുന്ന വിശദീകരണം. എന്നാൽ തീരുമാനം കച്ചവടത്തെ കാര്യമായി ബാധിക്കുമെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

ബെവ്‌കോ പ്രീമിയം ഔട്ട്‌ലെറ്റുകൾ പൂർണ്ണമായും ഡിജിറ്റലാകുന്നു Read More »

അദ്ദേഹം എന്നെക്കാൾ സംസ്‌കാരമുള്ളയാൾ ; നേമത്ത് ശിവൻകുട്ടിയുമായി മത്സരത്തിനില്ലെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: നേമത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാനുള്ള മണ്ഡലത്തിലെ എംഎൽഎയും വിദ്യാഭ്യാസമന്ത്രിയുമായ വി. ശിവൻകുട്ടിയുടെ വെല്ലുവിളിയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അദ്ദേഹവുമായൊന്നും (ശിവൻകുട്ടി) മത്സരിക്കാൻ താൻ ഇല്ലെന്ന് സതീശൻ പറഞ്ഞു. അദ്ദേഹം വലിയൊരു ആളാണ്. എനിക്ക് സംസ്‌കാരവും നിലവാരവും കുറവാണെന്നാണ് അദ്ദേഹം പറഞ്ഞത്. വളരെയധികം സംസ്‌കാരവും നിലവാരവും ഉള്ള ആളാണ് അദ്ദേഹം. തനിക്ക് അതിൽ തർക്കമില്ല. നല്ല നിലവാരമുള്ള ആളാണ്. ഞാൻ അദ്ദേഹത്തെക്കാൾ നിലവാരം കുറഞ്ഞയാളാണ്. അപ്പോൾ തർക്കം ഇല്ലല്ലോ. നിലവാരം കുറഞ്ഞ ആളാണെന്ന് പറഞ്ഞിട്ട്

അദ്ദേഹം എന്നെക്കാൾ സംസ്‌കാരമുള്ളയാൾ ; നേമത്ത് ശിവൻകുട്ടിയുമായി മത്സരത്തിനില്ലെന്ന് വി.ഡി. സതീശൻ Read More »

ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ ഹോം നഴ്‌സിനെതിരെ പീഡന പരാതിയുമായി യുവതി

കോട്ടയം: ഭർതൃപിതാവിനെ പരിചരിക്കുന്നതിനായി വന്ന മെയിൽ ഹോം നഴ്‌സ് വ്യാപാര സ്ഥാപന ഉടമയായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി. ഭർത്താവും കുട്ടികളും വീട്ടിലില്ലാതിരുന്ന സമയത്ത് ജ്യൂസ് കൊടുത്ത് മയക്കിയ ശേഷം പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. 2024 ജൂലായിലാണ് പീഡനം നടന്നത്. സംഭവത്തിന് ശേഷം മാനസികമായി തളർന്ന യുവതി ഇപ്പോഴാണ് പരാതി നൽകിയത്.രാവിലെ 11 മണിയോടെ മെയിൽ നഴ്‌സ് ജ്യൂസ് ഉണ്ടാക്കി തനിക്കും ഭർതൃപിതാവിനും നൽകിയെന്നും അത് കുടിച്ച് മയക്കത്തിലായ തന്നെ പീഡിപ്പിച്ചെന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. വീട്ടിൽ താമസിച്ചാണ് മെയിൽ

ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ ഹോം നഴ്‌സിനെതിരെ പീഡന പരാതിയുമായി യുവതി Read More »

നടിയെ ആക്രമിച്ച കേസ്; ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൾസർ സുനി ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷ റദ്ദാക്കമണമെന്നാവശ്യപ്പട്ട് ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി. പൾസർ സുനിയടക്കം നാലുപേരാണ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 20 വർഷത്തെ കഠിനതടവാണ് പൾസർ സുനിക്ക് വിചാരണക്കോടതി വിധിച്ചത്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ശിക്ഷ ലഭിച്ചത്. ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠൻ, നാലാം പ്രതി വിപി

നടിയെ ആക്രമിച്ച കേസ്; ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൾസർ സുനി ഹൈക്കോടതിയിൽ Read More »